BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Tuesday, August 9, 2011

കൈതേരിയിലും പന്ന്യന്നൂരിലും യൂത്ത്കോണ്‍. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു




കൂത്തുപറമ്പ് /തലശേരി: ചൊക്ളി പന്ന്യന്നൂരിലും കൈതേരിയിലും നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആറു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു.

പന്ന്യന്നൂരില്‍ അഞ്ചു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കൈതേരിയില്‍ ഒരാള്‍ക്കുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 7.30 ഓടെ പനക്കാട്ട് കൂറുമ്പ ഭഗവതിക്ഷേത്രത്തിനു സമീപംവച്ച് വെട്ടേറ്റ പന്ന്യന്നൂര്‍ താഴെകുനിയില്‍ ചമ്പകമുള്ളതില്‍ സി.കെ. വിനേഷ് (35), മുട്ടപറമ്പത്ത് വീട്ടില്‍ സനേഷ് (28), സഹോദരന്‍ സബിനേഷ് (22), ചാത്താടിയില്‍ റിനീഷ് (22), സി.പി ഹൌസില്‍ ഷിനിത്ത് (23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി-ആര്‍എസ്എസ് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കൈതേരിയില്‍ ഇന്നലെ രാത്രി ഏഴോടെയാണ് അക്രമം നടന്നത്. വെട്ടേറ്റ പരിക്കുകളോടെ കൈതേരി വി.പി. ഹൌസില്‍ എം. സഞ്ജയനെ (31) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരിയില്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സഞ്ജയന്‍ മത്സരിച്ചിരുന്നു.

വീട്ടില്‍നിന്നും കടയിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞു ഡിസിസിസെക്രട്ടറി വി. രാധാകൃഷ്ണന്‍, കോടിയേരി ബ്ളോക്ക്കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി. പ്രസാദ് തുടങ്ങിയനേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites